ബിസിസിഐ ഇനി ദാദ ഭരിക്കും , അധ്യക്ഷന്‍; അമിത് ഷായുടെ മകന്‍ സെക്രട്ടറി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ (ബിസിസിഐ) അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ ഗാംഗുലി മാത്രമാണു പത്രിക സമര്‍പ്പിച്ചത്. ഈ മാസം 23-നു നടക്കുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലാണു ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും എതിരാളികളില്ല. കേന്ദ്രമന്ത്രി കൂടിയായ മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിന്‍റെ സഹോദരന്‍ അരുണ്‍ സിംഗ് ധൂമല്‍ (ട്രഷറര്‍), കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് (ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ക്കും എതിരാളികളില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്കു ഗാംഗുലിക്കൊപ്പം പറഞ്ഞുകേട്ടിരുന്ന കര്‍ണാടകയുടെ പ്രതിനിധി ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനാകും.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണു ഗാംഗുലി ബിസിസിഐ തലപ്പത്തെത്തുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് അനുരാഗ് താക്കൂര്‍ വിഭാഗം ഗാംഗുലിയേയും നിലവിലെ ബിസിസിഐ നടപടികളില്‍ അസംതൃപ്തരായ എന്‍. ശ്രീനിവാസന്‍ വിഭാഗം ബ്രിജേഷ് പട്ടേലിനേയും പിന്തുണച്ചതോടെ മല്‍സരം കടുത്തു. എന്നാല്‍ ബിസിസിഐ അംഗങ്ങളെുട സമയവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി അനുനയിപ്പിച്ചതോടെ ഗാംഗുലിക്കു നറുക്കുവീഴുകയായിരുന്നു.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന അമിത് ഷാ കഴിഞ്ഞ മാസമാണു തല്‍സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. ഈ സാഹചര്യത്തിലാണു ബിസിസിഐയിലേക്ക് മകന്‍ ജയ് ഷായുടെ വരവ്.

Comments